സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മിഷന് മുന്‍ അദ്ധ്യക്ഷയുമായ എം.സി ജോസഫൈന്റെ മൃതദേഹം അങ്കമാലി കല്ലുപാലം റോഡിലുള്ള പള്ളിപ്പാട്ടില്‍ വീട്ടില്‍ എത്തിച്ചു. ഇന്നലെ രാത്രി 9.40 ഓടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.
മന്ത്രി വി.എന്‍.വാസവന്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, യുവജന ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, മുന്‍ മന്ത്രിമാരായ ജോസ് തെറ്റയില്‍ എസ്. ശര്‍മ്മ, സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്, ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, കെ.ദിനേശ്മണി, കെ.എ. ചാക്കോച്ചന്, എം.പി. പത്രോസ്, കെ. തുളസി, ടി.കെ. മോഹനന്, റോജി എം. ജോണ്‍ എം.എല്‍.എ, നഗരസഭ ചെയര്മാന് റെജി മാത്യു, എല്‍.ജെ.ഡി ജില്ല പ്രസിഡന്റ് ജയ്സണ്‍ പാനികുളങ്ങര, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആര്. മുരളീധരന്, കര്‍ഷക സംഘം ജില്ല പ്രസിഡന്റ് പി.എം. ഇസ്മയില്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോള്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
ഇന്ന് 12 മുതല്‍ 2 വരെ അങ്കമാലി നഗരത്തിലെ കടകള്‍ ജോസഫൈനിന്റ നിര്യാണത്തില്‍ ആദരസൂചകമായി അടച്ചിടും
പ്രതികരിക്കാൻ ഇവിടെ എഴുതുക