കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെവി തോമസിനെതിരെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തിയതാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടിയെ വഞ്ചിക്കാനായി എതിർ സ്ഥാനാർത്ഥിയുടെ സ്റ്റേജിൽ എത്തിയില്ലേ? എന്നിട്ട് കോൺഗ്രസ് പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞില്ലേ? ഇതിനെക്കാൾ കൂടുതൽ എന്ത് തെറ്റാണ് ചെയ്യേണ്ടത്? ചെയ്യാവുന്നതിന്റെ പരമാവധിയല്ലേ? ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ?
ആദ്യം മുതലേ ഞങ്ങൾക്ക് ഇതറിയാമായിരുന്നു. സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തിയതാണ്. പാർട്ടിയുടെ അനുമതി വാങ്ങാതെ പാർട്ടി കോൺഗ്രസിൽ പോയതാണ് പ്രശ്നം. പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് പിന്നീട് കെവി തോമസ് സ്വീകരിച്ചത്.”- തിരുവഞ്ചൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക