തൃശൂർ: പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. പുറത്തിറങ്ങിയാല്‍ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു കൊലവിളി. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് മാപ്പുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരോടായിരുന്നു മോഷ്ടാവിന്റെ ഭീഷണി.
ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിന്. തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറി. വീട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നു. അപ്പോഴായിരുന്നു കൊലവിളി.
തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ താനാരാണെന്ന് നന്നായി മനസ്സിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
പിറ്റേന്നു രാവിലെ ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിന്റെ മുന്നില്‍ അനുസരണയുള്ള ആളായി മാറി. ലഹരിയില്‍ പറഞ്ഞതാണെന്ന വിശദീകരണവും വന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക