കായംകുളം: കൊറ്റുകുളങ്ങരയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞു നിർത്തി മർദിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. എരുവ ഷാലിമാർ വീട്ടിൽ ആദിലിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ദേശീയ പാതയിൽ കൊറ്റുകുളങ്ങരയിലാണ് എരുവ സ്വദേശി രതീഷ്, ഭാര്യ രേഷ്മ എന്നിവരെ കാറിലെത്തിയ സംഘം മർദിച്ചത്.
കാറിൽ എത്തിയ യുവാക്കൾ രതീഷും രേഷ്മയും സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ കാറിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്ത് മർദിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക