മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി മഹേഷ്, ആലുവ സ്വദേശി മുഹമ്മദ് യാസീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മഹേഷ് നാൽപതോളം കേസുകളിൽ പ്രതിയാണ്.
പെരിന്തൽമണ്ണയിലെ ഗതാഗത പ്രശ്നത്തിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
നഗരത്തിലെ കെഎം കോംപ്ലക്സിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കഴിഞ്ഞ 23ന് മോഷണം പോയിരുന്നു. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമാന രീതിയിൽ കളവ് നടത്തുന്ന കുറ്റവാളികളെ കുറിച്ചു അന്വേഷണം നടത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് ആലപ്പുഴ ചേർത്തല സ്വദേശി അമ്പനാട്ട് വീട്ടിൽ മഹേഷ്, ആലുവ അശോകപുരം സ്വദേശി മുഹമ്മദ് യാസീൻ, എന്നിവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ എ.എം യാസിറും സംഘവും എറണാകുളത്തു
നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ മഹേഷ് കേരളത്തിലുടനീളം നാല്പതോളം കേസുകളിൽ പ്രതിയാണ്. യാസിൻ റോഡിലും വീടുകളിലും ഇട്ടിരിക്കുന്ന കമ്പികൾ,പൈപ്പ് എന്നിവ മോഷ്ടിച്ച് വിൽക്കുന്നതായും പോലീസിന് അറിയാൻ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക