മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ട കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സേവകൻ രൂപ്കുമാർ ഷാ സുശാന്ത് ആത്മഹത്യ ചെയ്തതല്ല കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തിയിരുന്നു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തിയും ഇതിനെതിരെ പ്രതികരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്യുകയും മോർച്ചറി സേവകന് സുരക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
‘ഈ തെളിവുകളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സിബിഐയോട് ഇക്കാര്യം ഗൗരവമായി കാണണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങൾ നിഷ്പക്ഷമായി വിഷയം അന്വേഷിച്ച് സത്യം എന്താണെന്ന് പുറത്തുകൊണ്ടുവരുമെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നു. ഇതുവരെ ഈ കേസിൽ ഒരു ക്ലോസ് കിട്ടിയിട്ടില്ല, ഇത് കാണുമ്പോൾ ഞങ്ങളുടെ ഹൃദയം വേദനിക്കുന്നു.ശ്വേത സിങ് കീർത്തി ട്വിറ്ററിൽ കുറിച്ചു.
മറ്റൊരു ട്വീറ്റിൽ, കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരന് സുരക്ഷ നൽകണമെന്നും ശ്വേത അഭ്യർത്ഥിച്ചു.’രൂപ് കുമാർ ഷായുടെ സുരക്ഷ ഉറപ്പാക്കണം’ എന്നാണ് ശ്വേത മറ്റൊരു ട്വീറ്റിൽ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക