വന്ദേഭാരത് സർവീസ് നടത്തുവാൻ തുടങ്ങിയത് മുതൽ പലവിധത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സമയക്രമവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിമർശനം. വിമർശനങ്ങൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയിൽവേ. യാത്രാസമയക്രമവും വേഗവും വന്ദേഭാരത് പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേ നൽകുന്ന വിശദീകരണം.
ഹൃദയത്തെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…
വേണാട്, പാലരുവി എക്സ്പ്രസുകൾക്കുണ്ടായ സമയമാറ്റം വന്ദേഭാരതുമായി ബന്ധപ്പെട്ടതല്ലെന്നും റെയിൽവേ പറയുന്നു. പുലർച്ചെ 5.15 ന് തിരുവനന്തപുരത്ത് നിന്ന് എടുത്തിരുന്ന വേണാട് എക്സ്പ്രസ് വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ യാത്ര തുടങ്ങുന്നത്. ഇത് ഓഫിസ് സമയത്ത് എത്തിയിരുന്ന ട്രെയിനിന്റെ സമയം തെറ്റിച്ചു.
മുഖക്കുരു മാറാന്‍ ഈ രണ്ട് ചേരുവകൾ മതി
കൊല്ലത്ത് നിന്ന് തുടങ്ങുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറും എറണാകുളം ഇന്റര്‍സിറ്റിയും ഏറെ നേരമാണ് നിര്‍ത്തിയിടുന്നത്. ഇതെല്ലാമാണ് വിമർശനത്തിന് ഇട വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക