ഡൽഹി: വിവാദങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാർക്ക് കത്ത്. ഞായറാഴ്ച 12 മണിക്കാണ് ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ആംആദ്മി പാർട്ടിയും, തൃണമൂൽ കോൺഗ്രസും ചടങ്ങ് ബഹിഷ്ക്കരിക്കും. രാഷ്ട്രപതിയെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇരു പാർട്ടി നേതാക്കളും പറയുന്നു. ചടങ്ങ് ബഹിഷ്ക്കരിക്കാൻ കോൺഗ്രസും ഇടത് പക്ഷവും തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദഘാടനം ചെയ്യുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ്. രാഷ്ട്രപതി ദൗപദി മുർമു വേണം ഉദ്ഘാടനം നടത്താനെന്ന് പ്രതിപക്ഷം പറയുന്നു. ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സർക്കാർ അപമാനിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക