വിവാഹ വാഗ്ദാനം നല്കി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സെക്യുലര്‍ ഫ്രണ്ട് എംഎല്‍എക്കെതിരെ കേസെടുത്തു പോലീസ്. പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ ഏക എംഎല്‍എയായ നൗഷാദ് സിദ്ദിഖിക്കെതിരെയാണ് പരാതി.
ഒന്നര വര്‍ഷം മുമ്പ് കൊല്‍ക്കത്തയിലെ ഓഫീസില്‍ വച്ച് തന്നെ എംഎല്‍എ തടഞ്ഞുനിര്‍ത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ആണ് യുവതി ആരോപിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. താനുമായി സിദ്ദിഖി അടുത്ത ബന്ധം തുടര്‍ന്നുവെന്നും എന്നാല്‍ വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. സിദ്ദിഖും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
ന്യൂടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. സ്ത്രീ ഒരു ‘ന്യൂനപക്ഷ കുടുംബത്തില്‍’ പെട്ടതാണെന്ന് അവകാശപ്പെട്ട് ടിഎംസി നേതാവ് സബ്യസാചി ദത്തയും പരാതി നല്കാന് അവര്‍ക്കൊപ്പമുണ്ടായിരുന്നു. സിദ്ദിഖിനെ കുറിച്ച് യുവതിയും സഹോദരനും തന്നെ അറിയിച്ചിരുന്നുവെന്നും തുടര്‍ന്നാണ് പരാതി നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഐഎസ്എഫ് എംഎല്‍എയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം നടന്ന സൗത്ത് 24 പര്‍ഗാനാസിലെ ഭംഗര്‍ നിയമസഭാ മണ്ഡലത്തെയാണ് സിദ്ദിഖി പ്രതിനിധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക