തിരുവനന്തപുരം: മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കലാപത്തിന്റെ മറവിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മണിപ്പുരിൽനിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് പുറത്ത് വരുന്നത്. രണ്ടുമാസത്തിലധികമായി നടക്കുന്ന വംശീയകലാപത്തെ ഭയത്തോടെയേ കാണാൻ കഴിയൂ. ഭയാനകമായ ദൃശ്യങ്ങളാണ് തുടർച്ചയായി വരുന്നത്.
കലാപത്തിന്റെ മറവിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് നടക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർതന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക