ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ഇക്കാര്യംവെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ രാത്രി 10.30 വരെ കണക്കാണിത്. 132 സ്പെഷ്യൽ സ്ക്വാഡുകൾ നടത്തിയ മിന്നൽ പരിശോധനയിൽ വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈറിസ്ക് ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ തുടരുമെന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി ആർ വിനോദ്, ജോ. കമ്മീഷണർ ജേക്കബ് തോമസ്, എന്നിവർ നേതൃത്വം നൽകിയ പരിശോധനയിൽ തിരുവനന്തപുരത്ത് 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശ്ശൂർ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂർ 289, കാസർകോട് 105 എന്നിങ്ങനെ പരിശോധനകൾ നടത്തി.
നടത്തിയ പരിശോധനയിൽ ഗുരുതര നിയമം നടത്തിയതിന് 25 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകുകയും ചെയ്തു. കൺട്രോൾ റൂമുകൾ മേഖലാതലത്തിലും ജില്ലാതലത്തിലും സജ്ജമാക്കിയാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. സ്പെഷ്യൽ സ്ക്വാഡിൽ ഭക്ഷ്യസുരക്ഷ ഓഫീസറുടെ നേതൃത്വത്തിൽ 3 അംഗങ്ങളാണ് ഉണ്ടായിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക