കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് രക്ഷ കവചമൊരുക്കി സിപിഐ യുവജന സംഘടന എ ഐ വൈ എഫ് രംഗത്ത്.
മാധ്യമശ്രദ്ധ പിടിച്ചു പറ്റാനും അനധികൃത ഫ്ലാറ്റ് നിർമാണം സംബന്ധിച്ചുള്ള അന്വേഷണത്തിൽനിന്ന് ശ്രദ്ധ തിരിച്ചു വിടാനും ബോധപൂർവം നടത്തിയ വിവാദമായിരുന്നു മന്ത്രിമാരെ വേദിയിൽ ഇരുത്തിയുള്ള നടൻ ജയസൂര്യയുടെ നെൽക്കർഷകരെ പിന്തുണച്ചുള്ള പ്രസംഗമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു .
‘‘ജയസൂര്യയ്ക്ക് ഹിഡൻ അജൻഡ ഉണ്ടായിരുന്നു. നടൻ എന്ന നിലയിൽ ഇതുവരെയുള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം പരാജയപ്പെട്ടു. ‘കത്തനാർ’ സിനിമയുടെ ടീസർ വരാനിരിക്കെ കർഷകർക്ക് നെല്ലു വില കിട്ടുന്നില്ലെന്ന ഗുരുതര ആരോപണവുമായി ബോധപൂർവം രംഗത്തുവന്നതാണ്.
തന്റെ സിനിമകൾ റിലീസ് ആകുന്നതിന് തൊട്ടു മുൻപായി ജയസൂര്യ നേരത്തെയും ഇങ്ങനെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും എ ഐ വൈ എഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക