ഒന്നരമാസത്തെ യാത്ര പൂർത്തിയാക്കി ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 വിഴിഞ്ഞം തുറമുഖത്ത് എത്തി. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലായ ഷെൻഹുവ 15നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന പ്രതീക്ഷയിലാണ് കേരളം.
കേരളം വർഷങ്ങളായി കണ്ട സ്വപ്ന സാക്ഷാത്കാരമായിരുന്നു വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15. ഒക്ടോബർ 15ന് നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിൽ കപ്പലിന് സ്വീകരണം നൽകും. 15.233.6 മീറ്റർ നീളവും 42 മീറ്റർ വീതിയും 20 മീറ്റർ വരെ ആഴവുമുള്ള ഷെൻഹുവ കപ്പൽ ട്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. 34 വർഷം പ്രായമുള്ള ചൈനീസ് ചരക്ക് കപ്പൽ ആണ് ഷെൻഹുവ 15.
ഇന്ത്യയിലെ തുറമുഖങ്ങളിൽ ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ്പ് ടു ഷോർ ട്രെയിനുമായി എത്തിയ കപ്പൽ ഉപയോഗിച്ച് 94.7 8 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ചാൽ കപ്പലിൽ നിന്ന് 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാൻ സാധിക്കും. ആകെ 8 ഷിപ്പ് ടു ഷോർ ക്രെയിനുകളാണ് വിഴിഞ്ഞത്ത് എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക