മുംബൈ: ഐസിഐസിഐ ബാങ്കിന് 12.2 കോടി രൂപയുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനും വായ്പാ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ ആര്‍ബിഐ ഇതുവരെ ചുമത്തിയിട്ടുള്ളത്തില് ഏറ്റവും വലിയ തുകയാണിത്.
വാഹന വായ്പയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി എച്ച്ഡിഎഫ്സി ബാങ്കിന് ആര്‍ബിഐ ചുമത്തിയ 10 കോടി രൂപയായിരുന്നു ഇതിന് മുന്‍പുണ്ടായിരുന്ന റെക്കാര്‍ഡ് പിഴത്തുക എന്നു പറയുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനും ആര്‍ബിഐ നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു. മാത്രമല്ല നടപ്പ് സാമ്പത്തിക വര്‍ഷം വിവിധ സ്വകാര്യ ബാങ്കുകളില്‍ നിന്നും ആകെ പിഴയായി ഈടാക്കിയത് 12.17 കോടി രൂപയാണ്.
2020, 2021 എന്നീ വര്‍ഷങ്ങളില്‍ ഐസിഐസിഐ ബാങ്കില്‍ നടന്ന ഇടപാടുകള്‍ ആര്‍ബിഐ പരിശോധിച്ചിട്ടുണ്ട്. അക്കാലയളവിലെ ബാങ്കിന്റെ സാമ്പത്തികസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് രണ്ട് ഡയറക്ടര്‍മാര്‍ ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിക്കുന്ന കമ്പനികള്‍ക്ക് ബാങ്ക് വായ്പ നല്‍കിയതായി ആര്‍ബിഐയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക