നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ നടന്ന ഗർബ നൃത്തത്തിനിടെ 24 മണിക്കൂറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തുപേർ. ഗർബ നൃത്തം ചെയ്യുന്നതിനിടെ 13 വയസ്സുകാരനും 17 വയസ്സുകാരനും ഉൾപ്പെടെ പത്ത് പേരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 108 എമർജൻസി ആംബുലൻസ് സർവീസിലേക്ക് 521 കോളുകളാണ് നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളിൽ എത്തിയത്. നൃത്തത്തിനിടയിൽ ശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞ് 609 കോളുകളും എത്തി.
ഇതേ തുടർന്ന് എമർജൻസി സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം എന്ന് ഗർബ ആഘോഷവേദികൾക്ക് അടുത്തുള്ള സർക്കാർ ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് വേദിയാകുന്ന സ്ഥലങ്ങളിൽ ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സേവനം ഉറപ്പാക്കുന്നതിനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക