പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഒരാളെ പോലീസ് പിടികൂടി. തൃത്താല പോലീസ് ആണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ കൊണ്ടൂർക്കര സ്വദേശി മുസ്തഫയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിയായ കബീർ ഒളിവിലാണ്.
ഇന്നലെ വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം. തൃത്താലയിലെ കണ്ണന്നൂർ കരിമ്പനക്കടവിൽ വച്ച് പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശിയായ അൻസാർ വെട്ടേറ്റ് മരിച്ചിരുന്നു. പുഴയിൽ മീൻ പിടിക്കാനായി എത്തിയ സുഹൃത്തുക്കളായ മൂന്നുപേരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നിഗമനം.
പട്ടാമ്പി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലിരിക്കുകയാണ് അൻസാർ മരണപ്പെട്ടത്. ആശുപത്രി അധികൃതരോട് സുഹൃത്ത് തന്നെ വെട്ടി പരിക്കേല്പിച്ചതായി അൻസാർ തന്നെയാണ് പറഞ്ഞത്. ഒരുമാസം മുൻപ് നാട്ടിലെത്തിയ അൻസാർ അടുത്തമാസം വിവാഹിതനാവാനിരിക്കെയാണ് ദാരുണാന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക