നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴച്ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). എയർ ഇന്ത്യയുടെ ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാന കമ്പനികളിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് റെഗുലേറ്റർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിമാനങ്ങളിലെ മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ്സ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന യാത്രക്കാർക്ക് മതിയായ താമസസൗകര്യം നൽകാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് നവംബർ മൂന്നിന് ഡിജിസിഎ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
സി എ ആർ വ്യവസ്ഥകൾ പാലിക്കാത്തതിന് പത്ത് ലക്ഷം രൂപ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയ ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസിലെ എയർ ഇന്ത്യയുടെ മറുപടി തൃപ്തികരമല്ല എന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക