കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് കൊല്ലം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്.
ഡിവൈഎസ്പി എം എം ജോസ് ആണ് 13 പേരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ തലവൻ. പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ അവരെ കസ്റ്റഡിയിൽ വാങ്ങുക എന്ന നടപടിക്രമം മാത്രമാണ് കേസിൽ ഇനി ബാക്കിയുള്ളത്. അന്വേഷണ ചുമതല ആരെയെങ്കിലും പ്രത്യേകമായി ഏൽപ്പിക്കേണ്ടതുണ്ട് എന്നതിന്റെ ഭാഗമായാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് വിട്ടത്.
ഡിഐജി ആർ നിശാന്തിനിക്കായിരുന്നു കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ചുമതല. പിന്നീടുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡി ഐ ജിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് വിഭാഗത്തെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് നടന്നത്.
അതേസമയം കേസിൽ പ്രതികളായ പത്മകുമാർ, ഇയാളുടെ ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ നിലവിൽ റിമാൻഡിൽ ആണ് ഉള്ളത്. ഡിസംബർ 15നാണ് റിമാൻഡ് കാലാവധി അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക