തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന പ്രതികരണവുമായി ഐഎംഎ. അന്വേഷണത്തോട് പൂർമായും സഹകരിക്കുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹ് വ്യക്തമാക്കി.
സംഘടന ഷഹനയുടെ കുടുംബത്തോടൊപ്പമാണെന്നും ഡോ. സുൾഫി നൂഹ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംഘടനയുടെ അടിസ്ഥാനപരമായ നിലപാടെന്നും സുൾഫ് നൂഹ് പറഞ്ഞു.
അതേസമയം ഷഹനയുടെ മരണത്തിൽ പ്രതി ഡോ.റുവൈസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെയാണ് റുവൈസിനെ കേസിൽ പ്രതി ചേർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക