തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് ശബരിമല സന്നിധാനത്ത് കനിവ് 108 സ്പെഷ്യൽ റസ്ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞദിവസം അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് നടപടി.
നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ആംബുലൻസിന്റെ 4 *4 റെസ്ക്യൂ വാനിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. ദുർഘടപാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിൽ രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
മണ്ഡലകാലത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കുന്നതിന് ആരോഗ്യവകുപ്പിന്റെയും കനിവ് 108 ആംബുലൻസിന്റെയും പുറമേ കനിവ് 108 റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചിരുന്നു.
ശബരിമലയ്ക്കായി ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘടപാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4*4 റസ്ക്യൂ വാൻ, ഐസിയു ആംബുലൻസ് എന്നിവയും ആണ് സജ്ജമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക