രാജ്യം മുഴുവൻ ഡിജിറ്റലായി മാറുകയാണ്. ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ആരംഭിച്ച ഒന്നായിരുന്നു യുപിഐ. ഇന്ത്യയിലെ ഏതു കോണിലേക്കും ഞൊടിയിടയിൽ പണമിടപാടുകൾ നടത്തുന്നതിന് യുപിഐ ഇന്ന് ഉപയോഗിക്കുന്നുണ്ട്.
എന്നാൽ 2024 ആരംഭിച്ചതോടെ യുപിഐ സംവിധാനത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ആർ ബി ഐ. എന്തൊക്കെയാണ് ജനുവരി ഒന്നു മുതൽ യുപിഐ സംവിധാനത്തിൽ വരുന്ന മാറ്റങ്ങൾ എന്ന് നോക്കാം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോൺപേ,പേ ടി എം, ഗൂഗിൾ പേ പോലെയുള്ള യുപിഐ ആപ്പുകളിലെ അക്കൗണ്ടുകൾ നിങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ 2024 മുതൽ ഇവ ലഭ്യമാവുകയില്ല. 2023 ഡിസംബർ 31 മുതൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും ഡീ ആക്ടിവേറ്റ് ആയിരിക്കും.
യുപിഐ മുഖേന അയക്കാവുന്ന പണത്തിന്റെ പ്രതിദിനപരിധി ഒരുലക്ഷമാക്കി ഉയർത്തിയതും 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാവും. തെറ്റായ പണമിടപാടുകൾ തിരിച്ചറിയുന്നതിന് യുപിഐ ആപ്പുകൾ മുഖേന ആർക്ക് പണമിടപാടുകൾ നടത്തിയാലും അവരുടെ ബാങ്ക് അക്കൗണ്ടിന്റെ പേര് സ്ക്രീനിൽ പ്രത്യക്ഷപ്പെടും.
2000 രൂപയ്ക്ക് മുകളിൽ യുപിഐ വാലറ്റുകൾ മുഖേന നടത്തുന്ന പണമിടപാടുകൾക്ക്ഇന്നുമുതൽ 1.1 ശതമാനം ഫീസ് ഈടാക്കും. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാൻ സഹായിക്കുന്ന യുപിഐ എടിഎം മെഷീനുകൾ രാജ്യത്തെമ്പാടും ഇന്നുമുതൽ നിലവിൽ വരും.
2000 രൂപയ്ക്ക് മുകളിലുള്ള തുക പുതിയൊരു ഇടപാടുകാരന് ആദ്യമായി അയക്കുമ്പോൾ 4 മണിക്കൂർ വരെ കാലതാമസം നേരിടാം. ഇത് അപരിചിത അക്കൗണ്ടുകളുമായി പണമിടപാട് നടത്തുമ്പോൾ തട്ടിപ്പിന് ഇരയാകാൻ ഉള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക