മാനന്തവാടി: വയനാട് പടമലയില്‍ കർഷകന്റെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ഭൗത്യം ഇന്നും തുടരും. ആന തോല്‍പ്പെട്ടി വനമേഖലയില്‍ തന്നെ ഉണ്ടെന്നാണ് നിഗമനം.
ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വനംവകുപ്പ് ദൗത്യം അവസാനിപ്പിച്ചിരുന്നു. ആനയെ മയക്കുവെടിവയ്ക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ നാട്ടുകാര്‍ പ്രകോപിതരായി. രാത്രി 12 പട്രോളിങ് സംഘങ്ങളുടെ കാവല്‍ ഉറപ്പാക്കിയതോടെയാണ് രംഗം ശാന്തമായത്.
ആനയെ കണ്ടെത്താനായി ട്രാക്കിങ് സംഘം അല്പ സമയത്തിനകം ശ്രമം തുടങ്ങും. ആന ജനവാസമേഖലയില്‍ തന്നെ തുടരുന്നുണ്ടെങ്കില്‍ ഉടന്‍ മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക