ഹൈദരാബാദ്: ആർആർആർ, ബാഹുബലി എന്നീ ചിത്രങ്ങളുടെ പേരിനപ്പുറം ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത സംവിധായകനാണ് എസ്എസ് രാജമൗലി. ഈയടുത്ത് മലയാളം ചിത്രമായ പ്രേമലുവിനെ പ്രശംസിച്ച് രാജമൗലി രംഗത്ത് വന്നിരുന്നു. പ്രേമലുവിന്റെ വിജയം ആഘോഷിക്കുന്ന ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത രാജമൗലി, മലയാള സിനിമാ മേഖല ഏറ്റവും മികച്ച അഭിനേതാക്കളെയാണ് സൃഷ്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയാണ് മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ പ്രേമലുവിന്റെ ഡബ്ബിംഗ് റൈറ്സ് ഏറ്റെടുത്ത് തെലുങ്ക് പതിപ്പ് മാർച്ച് 8 ന് റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയ ചടങ്ങിൽ. ചിത്രത്തിന് തെലുങ്ക് സംഭാഷണങ്ങൾ നൽകിയ എഴുത്തുകാരനായ ആദിത്യയെ രാജമൗലി അഭിനന്ദിച്ചു. “ഇത് തിയേറ്ററുകളിൽ പോയി തന്നെ എല്ലാവരും കാണണം, കാരണം ഇത് തമാശയാണ്, നിങ്ങളുടെ അടുത്തുള്ള ആളുകൾ ചിരിക്കുമ്പോൾ നിങ്ങൾ അത് കൂടുതൽ ആസ്വദിക്കാൻ കഴിയും” -രാജമൗലി പറഞ്ഞു.
“മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെ ഞാൻ സമ്മതിക്കുകയാണ്. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രേമലു നായിക മമിത ബൈജുവിന് സായ് പല്ലവിയുമായും ഗീതാഞ്ജലി തുടങ്ങിയ നടിമാരെപ്പോലെ തെലുങ്കില്‍ ഉൾപ്പടെ നിറയെ ‘സാധ്യത’ ഉണ്ട്. പ്രേമലുവിലെ അഭിനേതാക്കളെ അഭിനന്ദിച്ചുകൊണ്ട് എസ്എസ് രാജമൗലി പറഞ്ഞത് ഇങ്ങനെയാണ്.
ചിത്രം സംവിധാനം ചെയ്ത ഗിരീഷ് എഡിയെയും രാജമൗലി പ്രത്യേകം അഭിനന്ദിച്ചു. നായകനായ നസ്ലിന്റെ പ്രധാന രംഗങ്ങള്‍ എടുത്തു പറഞ്ഞാണ് രാജമൗലി അഭിനന്ദനം അറിയിച്ചത്. അതേ സമയം ചുരുങ്ങിയ ദിനത്തില്‍ പ്രേമലു തെലുങ്കില്‍ 2 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക