നജീബിനെയും മരുഭൂമിയിൽ അദ്ദേഹം അനുഭവിച്ച ആടുജീവിതത്തെയും കുറിച്ച് അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. ബെന്യാമിന്റെ നോവലിനെ കേന്ദ്രീകരിച്ഛ്ക് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.
നടന് പൃഥ്വിരാജിന്റെ നജീബിലേക്കുള്ള മേക്കോവറും ഏറെ ചര്‍ച്ചയായിരുന്നതാണ്. ചിത്രീകരണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും ചുമയ്ക്കുന്നേരം വായില്‍ നിന്ന് മണ്ണ് വന്നിരുന്നു എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ആടുജീവിതത്തിന്റെ വിശേഷങ്ങള്‍ ഒരു മാധ്യമത്തോട് പങ്കിടുകയായിരുന്നു താരം.
ചിത്രം ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് പൃഥ്വിരാജ് നജീബിനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും. എന്നാല്‍ ‘നജീബ് ആ അവസ്ഥയിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായ ചിന്തകളാണ് ഒരു നടന് എന്ന നിലയില്‍ ആ സമയം എന്റെ മനസ്സിലേക്കും വന്നതെന്നറിഞ്ഞപ്പോള്‍ ദൈവികതയായിട്ടാണ് ഞാന്‍ കണ്ടത്’ പൃഥ്വിരാജ് . നജീബ് അനുഭവിച്ചതിന്റെ ഒരംശം പോലും തങ്ങള്‍ക്ക് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം, ‘ബ്ലെസ്സിയുടെ സ്ക്രീന്‍ പ്ലേയിലൂടെ നജീബ് കടന്നു പോയ മാനസികാവസ്ഥകള്‍ പ്രക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരു ഇതിഹാസ ജീവിതാനുഭവം തന്നെ പ്രേക്ഷകര്‍ക്ക് കാണാൻ കഴിയുമെന്നും താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക