ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ തീയിൽ പെട്ടാണ് കുട്ടികളുടെ ദാരുണാന്ത്യം. 10 വയസു മുതൽ നാലുവയസു വരെയാണ് കുട്ടികളുടെ പ്രായം.
ശനിയാഴ്ചയാണ് ദാരുണസംഭവം. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചത് എന്ന് പിതാവ് പറയുന്നു. സരിക (10), നിഹാരിക (8), സൻസ്കാർ (6), കാലു (4) എന്നിവരാണ് മരിച്ച കുട്ടികൾ. കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്.
കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തും മുൻപുതന്നെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. രണ്ടു കുട്ടികൾ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോൾ കുട്ടികളുടെ ശരീരത്തിൽ തീപിടിക്കുന്നതാണു കണ്ടതെന്നു പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക