തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന് – വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.
സംസ്ഥാനത്ത് റംസാന്-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്ക് ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. റംസാൻ- വിഷു ചന്തകൾ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സംസ്ഥാനത്ത് റംസാൻ- വിഷു ചന്തകൾ നടത്തുന്നത് വിലക്കിയിരുന്നു.
ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റംസാൻ- വിഷു ചന്തകളിലൂടെ 13 ഇനം ഭക്ഷ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സാധനങ്ങൾ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കൺസ്യൂമർഫെഡ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക