ഗോവധത്തിന്റെ പേരിൽ മുസ്ലിങ്ങളെ കൊന്ന ഗോരക്ഷാപ്രവർത്തകരുടെ കോടതികച്ചിലവ് വഹിക്കുമെന്ന് ബിജെപി എംപി. സുപ്രീം കോടതി വരെ പോയി നിയമയുദ്ധം നടത്തിയായിരുന്നാലും ഗോരക്ഷാപ്രവർത്തകരെ കേസിൽ നിന്നും മോചിപ്പിക്കുമെന്ന് ജാർഖണ്ഡിലെ ഗൊദ്ധയിൽ നിന്നുള്ള എംപി യായ നിഷി കാന്ത് ദുബെ പറഞ്ഞു. ഗൊദ്ധ ജില്ലയിൽ പശുക്കളെ മോഷ്ടിച്ചുവെന്ന് പറഞ്ഞു രണ്ടു മുസ്ലിം യുവാക്കളെ ഗോരക്ഷാപ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചിരുന്നു. ആൾക്കൂട്ട കൊലപാതകത്തിൽ പ്രതിചേർത്തവരെ അന്യായമായി വേട്ടയാടുന്നുവെന്നാരോപിച്ചാണ് ബിജെപി എംപി അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഗ്രാമത്തിലുള്ള എല്ലാവരും ചേർന്നാണ് കൊല നടത്തിയത്. പിന്നെ എന്തിനാണ് ഈ നാല് പേരെ മാത്രം വേട്ടയാടുന്നതെന്നാണ് ദുബെ ഉന്നയിക്കുന്ന ചോദ്യം.
നൂറോളം പേരടങ്ങുന്ന സംഘമാണ് ചാർകു അൻസാരി, മൂർത്താസ അൻസാരി എന്നീ മുസ്ലിം യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂൺ 13 നായിരുന്നു സംഭവം. ഇവരിൽ പശുക്കളെ നഷ്ടപ്പെട്ടുവെന്ന് പറയുന്നവരെയാണ് ഇപ്പോൾ കേസിൽ പ്രതിചേർത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സഹോദരിയുടെ കഷ്ടപ്പാട് കണ്ടുനിൽക്കാൻ വയ്യ; ബുദ്ധിമാന്ദ്യമുള്ള അനന്തിരവന്മാരെ കൊന്ന അമ്മാവൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക