വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഒളിവിൽ കഴിയുന്ന വൈദികരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിനു മുമ്പ് വൈദികർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനുള്ള സാധ്യതയും ഉണ്ട്.
മൂന്നു പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്സ് കെ ജോര്‍ജ്ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിച്ച് കീഴടങ്ങണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കൊല്ലത്തോ എറണാകുളത്തോ വച്ചായിരിക്കും വൈദികരെ ചോദ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക