ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഡാം തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്.
നാല് ഷട്ടറുകള്‍ 80 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയത്. അണക്കെട്ട് തുറന്നതിനാൽ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്തു പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
169 മീറ്റർ സംഭരണശേഷിയുള്ള അണകെട്ട് തുറന്നാല്‍ പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ച് മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് മുന്‍പ് 2013 ലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അന്ന് 900 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക