പോലീസുകാരന്റെ മകൻ യുവതിയെ ഓഫീസിനുള്ളിൽ ക്രൂരമായി മർദിച്ചു. രോഹിത് സിംഗ് തോമർ എന്ന യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഡൽഹി ഉത്തംനഗറിൽ ഈ മാസം രണ്ടിനായിരുന്നു സംഭവം. ഇയാളുടെ സുഹൃത്ത് സംഭവം ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിനു ഉത്തരവിട്ടു.
പെൺകുട്ടിയുടെ മുടിയിൽപിടിച്ച് വലിച്ചിഴച്ച ശേഷം തറയിൽ തള്ളിയിട്ടു രോഹിത് മർദിക്കുകയായിരുന്നു. താഴെ വീണ പെൺകുട്ടിയെ ഇയാൾ തൊഴിക്കുകയും ചവുട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെൺകുട്ടിയെ ഇയാൾ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാൾ മർദനം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഹീനകൃത്യം തുടർന്നു. ഇയാളിൽനിന്നും പെൺകുട്ടി പണം കടം വാങ്ങിയിരുന്നെന്നാണ് കരുതുന്നത്.
അതേസമയം പെൺകുട്ടി കഴിഞ്ഞ ദിവസം വരെ പോലീസിൽ പരാതി നൽകിയില്ല. എന്നാൽ തുടർന്ന് അക്രമിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക