മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. കേസില്‍ നേരിട്ട് പങ്കാളികളായ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളുമായ 16 പേര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ കുറ്റപത്രം സമർപ്പിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് സമർപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. അഭിമന്യുവിനെ കുത്തിയത് പള്ളുരുത്തി നമ്പി പുത്തലത്ത് ഖാലിദിന്റെ മകന് മുഹമ്മദ് ഷഹിം (31) ആണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന് 84 ദിവസങ്ങൾ പിന്നിടുന്ന വേളയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരായ അര്ജുന്, വിനീത് എന്നിവര്‍ക്കും കുത്തേറ്റു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് 16 അംഗ ക്രിമിനല്‍ സംഘം മാരാകായുധങ്ങളുമായി ആക്രമിച്ചത്.
30 പ്രതികളുള്ള കേസില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം. ബാക്കി പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അതുംകൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കും. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ക്രിമിനലുകളായ 16 പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായിട്ടുണ്ട്. ബാക്കിയുള്ളവര്‍ അക്രമികള്‍ക്ക് സഹായം നല്കിയവരാണ്. ഇതുവരെ 20 പേരാണ് കേസില്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക