അന്തരിച്ച വയലനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന് 11.30 ഓടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പിളർച്ചെ 12.50 ഓടെയായിരുന്നു അന്ത്യം. ബാലഭാസ്കർ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കലാഭവൻ തീയേറ്ററിലും ഇന്നലെ പൊതുദർശനത്തിനു വച്ചതിനു ശേഷം ഭൗതിക ശരീരം തിരുമലയിലെ സ്വവസതിയിലേക്ക് കൊണ്ട് പോയി. ആയിരക്കണക്കിനാളുകളാണ് കനത്ത മഴയെപ്പോലും വകവയ്ക്കാതെ തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന് അന്തിമോപചാരം അർപ്പിക്കാനായെത്തിയത്.
11 മണിയോട് കൂടി വീട്ടില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുവരും. അപകടത്തിൽ ബാലഭാസ്കറിന്റെ മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക