ലുബാന് കൊടുങ്കാറ്റിനെ തുടർന്ന് സലാല ഉള്‍പ്പടെയുള്ള ഒമാന്റെ തെക്ക് ഭാഗത്ത് ശക്തമായ മഴ. കാറ്റ് യെമൻ ഭാഗത്തേക്കാണ് നീങ്ങുന്നത്. കാറ്റിന്റെ വേഗതയേറിയ മധ്യഭാഗം തീരത്ത് നിന്ന് 240 കിലോമീറ്റര്‍ അകലെയാണ്.
ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദോഫാര്‍ തീരത്ത് കൂടി യമനിലേക്കാണ് കാറ്റിന്റെ പ്രവാഹമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
യമന്റെ ഭാഗമായ ഹളറമൗത്തിലായിരിക്കും കാറ്റ് ഏറ്റവും നാശം വിതക്കുകയെന്നറിയുന്നു.വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക