നടി കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷവിമർശനവുമായി വനിതാകമ്മീഷൻ രംഗത്ത്. സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി ക്കെതിരെ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ കെപിഎസി ലളിത കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആണ്-പെണ് വ്യത്യാസമില്ലാത്ത സംഘടനയാണ് അമ്മ . എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അമ്മ സംഘടനയില്‍ പറയണം. നടിമാര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തുനിന്ന് കുറ്റപ്പെടുത്താം. അഭിപ്രായങ്ങള്‍ പറയാം. അതിന് അവരെ ആരെയും തടയില്ല. സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു വിളിച്ചു പറയുന്നത് ശരിയല്ല. സംഘടനയിൽ നിന്ന് പുറത്തായവർ അവർ ചെയ്ത തെറ്റുകൾക്ക് ആദ്യം ക്ഷമ ചോദിക്കട്ടെ. അതിനു ശേഷം സംഘടനയിലേക്ക് തിരികെയെടുക്കാം. എന്നായിരുന്നു കെപിഎസി ലളിത ഇന്നലെ സിദ്ദിഖുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഈ പരാമർശങ്ങൾക്കെതിരെയാണ് സംസ്ഥാന വനിതാ കമ്മീഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വനിതാ സംഘടനയായ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും. ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക