പ്രണയബന്ധം ആരോപിച്ചതിൽ മനംനൊന്ത് യുവസന്യാസി സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തർ പ്രാദേശിലാണ് സംഭവം. 28 വയസ്സുകാരനായ മദനി ബാബ എന്ന സന്യാസിയാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്.
കംസിന്‍ ഗ്രാമത്തിലാണ് സന്യാസി താമസിച്ചിരുന്നത്. പ്രണയംബന്ധം ആരോപിച്ച് അധിക്ഷേപിക്കുന്നതിനോടൊപ്പം ചിലര്‍ ഒഴിഞ്ഞ സ്ഥലത്ത് ആശ്രമം നിർമ്മിക്കുന്നതിൽ നിന്നും ബാബയെ വിലക്കിയിരുന്നു. ആശ്രമം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് തന്നെ ഒരു സ്ത്രീയുമായി ബന്ധം പറഞ്ഞ് അധിക്ഷേപിക്കുന്നതെന്ന് സന്യാസി ആരോപിച്ചു.
സന്യാസിയെ ലക്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക