ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ വടക്കൻ കാലിഫോര്‍ണിയയില്‍ മരിച്ചുവരുടെ എണ്ണം 76 ആയി. അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. അതിനിടെ, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലെ അഗ്നിബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
കാലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്ന് ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടര്‍ന്നത്.പാരഡൈസ് നഗരം അടക്കം 1,42,000 ഏക്കര്‍ ഭൂമി കാട്ടുതീ വിഴുങ്ങി. 50 % മാത്രം കാട്ടുതീ മാത്രമാണ് കെടുത്താനായത്. നവംബർ 8നാണ് കാട്ടുതീ പടർന്ന് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക