പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ തള്ളിയത്.ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. പാക്കിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതുവരെ ചര്‍ച്ചകള്‍ ഒന്നും ഉണ്ടാകില്ലെന്നും സാര്‍ക്ക് രാജ്യങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്താന്, ഭൂട്ടാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 2016ലും പാക്കിസ്ഥാനില്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക