ഗുജറാത്ത് തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് സമുദ്ര സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് അടുത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ഇവര്‍ അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ എട്ടു പേര് ആന്ധ്രാ പ്രദേശില്‍നിന്നുള്ളവരാണ്. ആന്ധ്രാ തീരത്തുനിന്ന് സെപ്റ്റംബറില്‍ മത്സ്യബന്ധത്തിനായി പോകുന്ന ഇവര്‍ മാര്‍ച്ചില്‍ തിരികെയെത്തുകയാണ് പതിവ്. മൂന്നു ബോട്ടുകളിലായാണ് ഇവര്‍ കടലില്‍ പോയത്.
അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലേക്കു കൊണ്ടുപോയെന്നാണു റിപ്പോര്‍ട്ടുകള്‍ . ശ്രീകാകുളം, വിസിനഗരം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവരെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക