തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തിരുവനന്തപുരത്ത് വീണ്ടും സംഘർഷം. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടായി. നെടുമങ്ങാടും വലിയമലയിലും സി.പി.ഐഎമ്മുകാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. കാട്ടാക്കടയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെയായിരുന്നു ആക്രമണം.
പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക