കണ്ണൂര്‍: സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതിനു പിന്നാലെ അടിക്ക് തിരിച്ചടിയെന്നോണം ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ വീടിന് നേരെയും കണ്ണൂരിൽ ആക്രമണം.
വെള്ളിയാഴ്ച രാത്രി 11.30ഓടെ വി.മുരളീധരന് എംപിയുടെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൂടാതെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി.ശശി വീട്ടില്‍ ഉണ്ടായിയുന്നില്ല.
എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ് ഉണ്ടാവുകയും സിപിഎം പ്രവര്ത്തകന് വെട്ടേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെ ബോംബേറുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക