ശബരിമല: ഭക്തർക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി ഇന്ന് മകരവിളക്ക്. അയ്യപ്പന് മകരസംക്രമ സന്ധ്യയിൽ ചാർത്താനായി പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയിൽ നിന്ന് ദേവസ്വം അധികൃതർ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടർന്നു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയും.
കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ഇടവിട്ട് മൂന്ന് തവണ പ്രത്യക്ഷപ്പെടും. കിഴക്കേ ചക്രവാളത്തില്‍ മകരസംക്രമ നക്ഷത്രവും പ്രത്യക്ഷമാവും. രാത്രി 7.52ന് സംക്രമപൂജ നടക്കും. പൂജയുടെ പരിസമാപ്തിയില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നു കന്നിഅയ്യപ്പന്വഴി കൊടുത്തുവിട്ട 7നാളീകേരത്തിലെ നെയ്യ് അഭിഷേകം ചെയ്യുന്നതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇന്ന് ഉച്ചപൂജ കഴിഞ്ഞാല്‍ നടതുറക്കുക വൈകിട്ട് 5നാണ്. ദീപാരാധനയ്ക്ക് ശേഷമേ ഭക്തര്‍ക്ക് ദര്ശനമനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക