കോട്ടയം: ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങി പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം. ഇക്കാര്യത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത് ജനപക്ഷം സംസ്ഥാന നേതൃയോഗം അംഗീകരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചത് മുതല്‍ പിസി ജോര്‍ജ് എന്‍ഡിഎയുമായി സഹകരിച്ചാണ് മുന്നോട്ടുപോയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് പ്രവേശനം ലക്ഷ്യം വെച്ചിരുന്നു. ഇതിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനത്ത് നിന്നു അനുകൂല പ്രതികരണമുണ്ടായില്ല. കെപിസിസിയിലെ പല നേതാക്കളും പിസി ജോര്‍ജിന്റെ വരവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതാണ് ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ് പിന്നീട് പിന്മാറിയിരുന്നു. കെ. സുരേന്ദ്രന് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപനം നടത്തിയതോടെയാണ് ജോര്‍ജ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് ജനപക്ഷം നേതാക്കളുടെ അവകാശവാദം. മുന്നണി പ്രവേശനം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വവുമായും പിസി ജോര്‍ജ് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക