ചേര്‍ത്തല പട്ടണക്കാട്ടില്‍ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ എന്തിനാണ് കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. രണ്ടു മണിക്കുറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയത്.
പതിനഞ്ചു മാസം പ്രായമുള്ള ആതിഷയാണ് കൊല്ലപ്പെട്ടത്. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പറഞ്ഞ ആതിര പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ടു മാസം മുന്‍പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ റിമാന്റിലായതോടെ 13 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനും ആറു ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക