കണ്ണൂര്‍: റീപോളിങ് നീതിപൂര്വമാക്കണമെന്നും കള്ളവോട്ട് തടയാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന് ആവശ്യപ്പെട്ടു . മുഖം മറച്ചുവരുന്നവരെയടക്കം ഏജന്റുമാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയാന്‍ സംവിധാനമുണ്ടാകണം. വിദേശങ്ങളില്‍നിന്നുവരെ ആളുകളെയിറക്കി യു.ഡി.എഫ്. സംഘടിതമായി കള്ളവോട്ടുചെയ്തതാണ് റിപോളിങ്ങിലേക്കുനയിച്ചത്. ജില്ലയില്‍ റിപോളിങ് നടക്കുന്ന നാലുബൂത്തുകളിലും എല്‍.ഡി.എഫ്. വിജയം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയില്‍ ക്രമക്കേട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ വീണ്ടും പോളിംങ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ കള്ളവോട്ടിന് എതിരായ കര്‍ശന നിലപാടാണ് വ്യക്തമാക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58 ഉപയോഗിച്ചുളള നടപടി കേരളത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ്.
ഞായറാഴചയാണ് റീപോളിംഗ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക