ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ലഖ്നൗവില്‍ നടത്തിയ പരിശോധനയില്‍ ഒറ്റദിവസം കുടുങ്ങിയത് 305 പോലീസുരാണ്. 155 എസ്.ഐ.മാരും ഇതിലുള്‍പ്പെടും. പിടിക്കപ്പെടുമ്പോള്‍ മിക്കവരും യൂണിഫോമിലായിരുന്നെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ചപകല്‍ നടന്ന പരിശോധനയില്‍ 3,117 ബൈക്കുയാത്രികരാണ് നിയമംലംഘിച്ചതായി കണ്ടെത്തിയത്. ഇവരില്‍നിന്ന് 1.38 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഒരുതരത്തിലുള്ള ഇളവും പോലീസുകാര്‍ക്കു നല്‍കരുതെന്നും പരിശോധകര്‍ക്ക് എസ്.പി.യുടെ നിര്‍ദേശമുണ്ടായിരുന്നു. കുറച്ചുദിവസം ഹെല്‍മെറ്റ് ധരിക്കാത്തവരെ ശ്രദ്ധിച്ചശേഷം സീറ്റ്ബെല്‍റ്റു ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധനയിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക