ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാന്റെ വ്യോമാതിര്‍ത്തിക്ക് മേലെയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന് വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. സൗദി അറേബ്യ, അമേരിക്ക, യൂറോപ്, എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകളെ തീരുമാനം ബാധിച്ചേക്കും. സഞ്ചാര സമയം 20 മുതല്‍ 25 മിനിട്ട് വരെ വൈകിയേക്കും. വിമാന നിരക്കില്‍ അഞ്ഞൂറ് രൂപ വരെയുള്ള വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.
യുഎസ് -ഇറാന് യുദ്ധമുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ , പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഫെബ്രുവരി 27 മുതല്‍ പാകിസ്ഥാന് വഴിയുള്ള വിമാനസര്‍വ്വീസുകളും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. അതെ സമയം നിലവില്‍ ഇറാന്റെ കരമാര്‍ഗ്ഗമുള്ള സഞ്ചാരപാതയ്ക്ക് നിലവില്‍ നിയന്ത്രണം ഏര്പ്പെട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക