ജമ്മു: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനു തുടക്കമായി. ഇതുവരെ ദര്‍ശനം നടത്താനായി 1.5 ലക്ഷം തീര്‍ഥാടകരാണ് പേരു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകര്‍ ഇവിടെ എത്തിയിരുന്നു. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാംപില്‍ നിന്ന് 93 വാഹനങ്ങളിലായി ആദ്യസംഘം പുറപ്പെട്ടു. ഇവര്‍ക്ക് അതിവിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കശ്മീരില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അധികമായി നിയോഗിച്ച 300 കമ്പനി ഭടന്മാരെയും തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ധ്രുതകര്‍മസേനയും രംഗത്തുണ്ട്. ഓരോ തീര്‍ഥാടകനെയും തിരിച്ചറിയാനുള്ള ബാര്‍കോഡുകളും നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതല്‍ അമര്‍നാഥ് വരെയുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക