ലോർഡ്സ്: കന്നി ലോകകപ്പ് സ്വന്തമാക്കാനായി ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡും ഇറങ്ങുമ്പോൾ തീ പാറുന്ന മത്സരത്തിനായി ലോകം കാത്തിരിക്കുന്നു. ഇന്ന് രാത്രിയോടെ പുതിയ രാജാക്കന്മാർ ആരെന്നു അറിയും. അത് ആരായാലും പുതിയൊരു ചരിത്രമാകും.ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്‍ പിറക്കുമെന്നുറപ്പ്. ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്താന്, ശ്രീലങ്ക എന്നിവര്‍ക്കുപുറമേ മറ്റൊരു ചാമ്പ്യന്‍ ടീമുണ്ടാകും.
സെമി ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചത്. ന്യൂസിലാൻഡ് ആകട്ടെ മുഴ തടസ്സപെടുത്തിയിട്ടും 18 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയത്.ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കൊപ്പമായിരിക്കും എന്നത് പറയാൻ കഴിയില്ല.മുൻപ് 9 തവണ ഏറ്റുമുട്ടിയപ്പോഴും 5 മത്സരങ്ങൾ ന്യൂസിലാൻഡും 4 മത്സരങ്ങൾ ഇംഗ്ലണ്ടും ജയിച്ചിരുന്നു.
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ക്യാപ്റ്റന്മാരാണ് കെയ്ന്‍ വില്യംസണും ഒയിന്‍ മോര്‍ഗനും. ഇരു രാജ്യങ്ങളും ടീം അംഗങ്ങളും അവരുടെ ആദ്യത്തെ ലോകകപ്പ് വിജയത്തിനായി കാത്തിരിക്കുമ്പോൾ പുതിയ രാജാക്കന്മാർ ആരായിരിക്കും എന്ന് ലോകം ഉറ്റുനോക്കുകയാണ്. 3 മണിക്കാണ് മത്സരം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക