കോട്ടയം : കേരളജനതയ്ക്ക് പരിചിതമല്ലാത്ത ദുരഭിമാന കൊലയാണ് കെവിന്റെതെന്ന് കോടതി. ഇതിന്മേലുണ്ടായിരുന്ന അവ്യക്തകളെല്ലാം മാറി ജാതി വ്യത്യാസത്തെ തുടര്‍ന്നുള്ള അപമാനം മൂലമുള്ള കൊലപാതകമെന്ന സംസ്ഥാനത്തെ ആദ്യ കേസാണ് കെവിന് വധക്കേസ് എന്ന് കോടതി വിധിച്ചു.
ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന പ്രോസിക്യൂഷന് വാദവും കോടതി അംഗീകരിച്ചിരിക്കുകയാണ്.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന് വധക്കേസിൽ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി.
കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു.ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.
കെവിന്റെ ജാതിയെപ്പറ്റി പ്രതികള്‍ മോശമായി പരാമര്‍ശിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇതിന് തെളിവായി ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു കൂട്ടുപ്രതികള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേസില്‍ ഷാനുവിനും പിതാവ് ചാക്കോയ്ക്കും എതിരെ നീനു നല്കിയ മൊഴിയും കേസില്‍ നിര്‍ണായകമായി. പിതാവ് ചാക്കോയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും, ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് പിതാവും സഹോദരനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും നീനു മൊഴി നല്‍കിയിരുന്നു.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്.
ദുരഭിമാന കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്.
അതേസമയം, കെവിന്റേത് ദുരഭിമാനകൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്.
എന്നാൽ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ വെറുതെവിട്ട വിധിയില്‍ നിരാശയുണ്ടെന്ന് കെവിന്റെ പിതാവ് ജോസഫ്.
കെവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ചാക്കോയാണെന്നും ജോസഫ് ആരോപിച്ചു. ചാക്കോയെ വെറുതെ വിട്ടത് ശരിയായില്ല. അയാള്‍ കുറ്റക്കാരന്‍ തന്നെയാണ്.
വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കും. ഫോണില്‍ വിളിച്ച് എല്ലാം ചെയ്യിച്ചത് അയാളാണ്. ചാക്കോയ്ക്ക് ശിക്ഷയില്ലെന്ന് പറയുന്നത് ഏറ്റവും വലിയ സങ്കടമാണ് കെവിന്റെ പിതാവ് നിരാശയോടെ മാധ്യമങ്ങളോട് കോടതി വിധിക്ക് ശേഷം പ്രതികരിച്ചത്.
മലങ്കര കാത്തലിക് വിഭാഗത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനു ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ദളിത് ക്രിസ്ത്യാനിയായ കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന് കെവിനെ(24) കൊന്നുവെന്നാണ് കേസ്.
കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന് ചാക്കോയും സഹോദരന് ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന് വധക്കേസിലുള്ളത്.
ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന് തുടങ്ങി യഥാക്രമം ഇഷാന്, റിയാസ്, ചാക്കോ, മനു മുരളീധരന്, ഷെഫിന്, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്പതുപേര് ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും.
2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന് പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്.
കൊല്ലം ജില്ലയിലെ തെന്മലയില് ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു.
28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക