ശ്രീനഗര്‍: ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ വിവിധ ക്യാമ്പുകളിലായി അഞ്ഞൂറോളം ഭീകരര്‍ കാത്തിരിക്കുന്നുവെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ജനറല്‍ രണ്‍ബീര്‍ സിംഗ്.
പാക് അധീന കാശ്മീരിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ കലാപങ്ങളുണ്ടാക്കാന്‍ മുന്നൂറോളം ഭീകരര്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരുടെ എണ്ണം എത്ര തന്നെയായാലും രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് രണ്‍ബീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക